ഹൈദരാബാദ്: ഫർണിച്ചർ കടയിലെ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കടയിലെ മുൻ ജീവനക്കാരനായ സയ്യിദ് മസർ (40) ആണ് പിടിയിലായത്. അതെ കടയിലെ ജീവനക്കാരനായ അസീസിനെയാണ് ഇയാൾ കുത്തി പരിക്കേൽപ്പിച്ചത്.
കടയിലെ സിസിടിവി കാമറയിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. തറയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അസീസിനെ സയ്യിദ് കത്തികൊണ്ട് കുത്തുകയായിരുന്നു. ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ അസീസ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കുറച്ച് മാസങ്ങൾക്ക് മുന്പ് സയ്യിദിനെ ഫർണിച്ചർ കടയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇയാൾക്ക് പകരമായിരുന്നു അസീസ് ജോലിയിൽ പ്രവേശിച്ചത്. ഇതേ തുടർന്നുള്ള പ്രതികാരത്താൽ ഇയാൾ മുന്പും അസീസിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. പിന്നീടിത് കൊലപാതക ശ്രമത്തിലേയ്ക്ക് നയിച്ചു.
സംഭവത്തിൽ കേസെടുത്ത പോലീസ് സയ്യിദിനെ അറസ്റ്റ് ചെയ്തു.